കൊച്ചി: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സ്ടോബറി സർക്കിൾ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു. അമ്മയും കുഞ്ഞുമായി നൃത്തം ചെയ്യുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 9633008093 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. പ്രായപരിധിയില്ല. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. വീഡിയോ അയക്കേണ്ട അവസാന തീയതി ഡിസംബർ 3.
Read MoreCategory: Travel & Culture
അകത്തുകയറാൻ 1024 വഴികൾ, തിരിച്ചിറങ്ങാൻ രണ്ടുവഴികൾ മാത്രം; ലോകത്തിലെ യഥാർഥ ‘ചുരുളികൾ’
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘ചുരുളി’ എന്ന സിനിമയുടെ പ്രമേയം ഒരു കള്ളനെ തിരഞ്ഞ് ചുരുളിയെന്ന കാട്ടുഗ്രാമത്തിലെത്തുന്ന രണ്ടു പൊലീസുകാർ അതിന്റെ നിഗൂഢതകളിൽ കുരുങ്ങിപ്പോകുന്നതാണ്. ഒരു നാട്ടിലോ അല്ലെങ്കിൽ ഘടനയിലോ അകപ്പെടുക. എന്നിട്ട് രക്ഷ നേടാനാകാതെ അതിനുള്ളിൽ അലയുക. പുറപ്പെട്ടു തുടങ്ങിയിടത്തു തന്നെ ചുറ്റിക്കറങ്ങി വീണ്ടുമെത്തുക. ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് ഇത്. ഈ ഭയം പ്രാചീന കാലം മുതൽ തന്നെ മനുഷ്യർ മനസ്സിലാക്കിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിർമാണങ്ങളെ ലാബിരിന്ത് എന്നു പറയുന്നു.മലയാളത്തിൽ നൂലാമാല എന്നൊക്കെ പറയാവുന്ന ഘടന. ഗ്രീസിലെ മിനോസ് എന്ന രാജാവാണ് ആദ്യത്തെ ലാബിരിന്ത് നിർമിച്ചതെന്നു കരുതുന്നു. ഇംഗ്ലണ്ടിൽ ലാബിരിന്തുകൾ അറിയപ്പെട്ടത് മേസ് എന്ന പേരിലാണ്. ഈജിപ്തിൽ 1860 ബിസിയിൽ ഭരിച്ചിരുന്ന അമേനംഹറ്റ് മൂന്നാമൻ നിർമിച്ച ഒരു ലാബിരിന്ത് ഹവാര എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു.അമേരിക്കയിൽ പണ്ടു താമസിച്ചിരുന്ന ഗോത്രവർഗ രാജവംശമായ ടോഹോനോ ഊധാം, ഒരു വലിയ ലാബിരിന്ത്…
Read Moreപറന്ന് നടന്ന് സെക്സ് ആസ്വദിക്കാം; പുതിയ യാത്ര പദ്ധതിയുമായി വിമാന കമ്പനി
സെക്സില്‍ ഏര്‍പ്പെടാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ നോക്കുന്ന വ്യക്തികള്‍ ഉണ്ട് സമൂഹത്തില്‍ ഇപ്പോള്‍, ഇപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തയാണ് വരുന്നത്. ലാസ് വെഗാസിലെ ഒരു വിമാനകമ്പനി ആണ് ഇത്തരത്തിലൊരു ഓഫറുമായി എത്തിയിരിക്കുന്നത്. പലരും വിമാനയാത്രക്കിടയില്‍ എയര്‍ ഹോസ്റ്റസുകളുടെ കണ്ണുവെട്ടിച്ച് ടോയ്ലെക്റ്റില് കയറി ലൈംഗീയ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ആവിശ്യം ഇനി ഉണ്ടാകില്ല എന്നാണ് വിമാന കമ്പനി പറയുന്നത്. ലവ് ക്ലൗഡ് എന്ന ലാസ്വേഗാസ് കമ്പനിയുടെ വിമാനങ്ങള്‍ ആണ് ഇത്തരത്തിലുള്ള വിമാന സര്‍വീസ് തുടങ്ങിയത്, ലാസ് വെഗാസില്‍ നിന്നും 996 ഡോളറിന്, അതായത് ഏതാണ്ട് മുക്കാല്‍ ലക്ഷം രൂപയ്ക്ക് പുറപ്പെടുന്ന വിമാനം തിരിച്ചു പുറപ്പെടുന്ന സ്ഥലത്ത് തന്നെ എത്തിക്കുന്നതായിരിക്കും. മുക്കാല്‍ മണിക്കൂര്‍ ആണ് ഈ സര്‍വീസ് ഉള്ളത് ഈ സമയത്തില്‍ കൂടുതല്‍ വേണം എന്നുണ്ടെങ്കില്‍ പൈലറ്റിനോട് പറഞ്ഞ് ദൈര്‍ഖ്യം കൂട്ടാവുന്നതും ആണ്. ഈ വിമാത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ടോണി എന്നറിയപ്പെടുന്ന ആന്റണി…
Read Moreസ്വര്‍ഗീയഭൂമിയിലേക്ക് ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് സെയ്ഷല്‍സ്
ഇന്ത്യൻ മഹാസമുദ്രത്തിലെ അതിമനോഹരമായ ദ്വീപുരാഷ്ട്രമാണ് സെയ്ഷല്‍സ്. ഗ്രാനൈറ്റ് കൊണ്ടും പവിഴപ്പുറ്റുകള്‍ കൊണ്ടും രൂപപ്പെട്ടതും കിടിലന്‍ കാഴ്ചകളും അനുഭവങ്ങളും പകര്‍ന്നുനല്‍കുന്നതുമായ 115 ദ്വീപുകളുടെ സമൂഹമായ സെയ്ഷല്‍സ് ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിലക്കു നീക്കി. ഇതോടെ, “ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്” എന്ന് ഓമനപ്പേരുള്ള സെയ്ഷല്‍സിന്റെ സ്വര്‍ഗീയഭൂമി ഇന്ത്യക്കാര്‍ക്ക് മുന്നിൽ വീണ്ടും വാതിലുകള്‍ തുറക്കുകയാണ്. സഞ്ചാരികള്‍ കോവിഡ് വാക്സിനേഷന് സ്വീകരിക്കണം എന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും, യാത്രക്കാർ പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തിയതിന്റെ തെളിവ് കരുതേണ്ടതുണ്ട്. മുൻപും ഇതുതന്നെയായിരുന്നു നിയമം എങ്കിലും ഇന്ത്യ, ബ്രസീൽ, നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദർശകർക്ക് പ്രവേശനം വിലക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം ഏറ്റവും പുതുതായി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ രാജ്യങ്ങളെയും യാത്രാവിലക്കില്‍നിന്നു നീക്കിയതായി പ്രഖ്യാപിച്ചു. എന്നാല്‍ സെയ്ഷല്‍സിലേക്കുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് സാധുവായ ഹെല്‍ത്ത് ട്രാവല്‍ ഓതറൈസേഷൻ (HTA) ആവശ്യമാണ്, ഇത് https://seychelles.govtas.com/ എന്ന…
Read Moreലോകത്തിലെ ഏക കാര്‍ബണ്‍ നെഗറ്റീവ് രാജ്യം ഇതാണ്
നിഗൂഢമായ പുഞ്ചിരി മുഖത്ത് ഒളിപ്പിച്ചു സഞ്ചാരികളെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നാടാണ് ഭൂട്ടാന്. ഒരിക്കല്‍ പോയവര്‍ക്ക് വീണ്ടും പോകാന്‍ തോന്നുന്ന മായികതയുണ്ട് ഈ നാടിന്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അധികം ബുദ്ധിമുട്ടില്ലാതെ പോയി വരാം എന്നതും ഭൂട്ടാനെ സ്പെഷലാക്കുന്നു. ഭൂട്ടാനെക്കുറിച്ച് മനസ്സിലാക്കാന്‍ ചില രസകരമായ കാര്യങ്ങള്‍ ഇതാ. ലോകത്തിലെ ഏക കാര്‍ബണ്‍ നെഗറ്റീവ് രാജ്യം പുറത്തു വിടുന്ന അളവിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതിനെയാണ് കാര്‍ബണ്‍ നെഗറ്റീവ് എന്നു പറയുന്നത്. ഇത്തരത്തില്‍ ഉള്ള ഏക രാജ്യമാണ് ഭൂട്ടാന്. സമീപ വര്‍ഷങ്ങളില്‍, വിറക് ശേഖരണവും വ്യാവസായിക വികസനവും മൂലം പ്രതിവര്‍ഷം 2.2 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വിടുന്നതു മൂലമുള്ള പ്രശ്നം ഉണ്ടായിരുന്നു ഭൂട്ടാനില്‍. എന്നാല്‍ വനങ്ങളും സസ്യജാലങ്ങളും സമൃദ്ധമായി ഉള്ളതിനാല്‍ ഭൂട്ടാനെ സംബന്ധിച്ചിടത്തോളം ഇത് മലിനീകരണത്തി… പ്ലാസ്റ്റിക് ദൂരെപ്പോ! ഭൂട്ടാനില്‍…
Read Moreമികച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍
ഒരു മികച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് ഒരു വിദഗ്ധ ഡ്രൈവറും തുടക്കക്കാരനും തമ്മില്‍ അവരുടെ ഡ്രൈവിങ് രീതികളില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ പഠനങ്ങള്‍ മികച്ച ഡ്രൈവര്‍മാര്‍ക്ക് ചില സ്വഭാവങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വ്യത്യാസങ്ങള്‍ വളരെ ചെറുതാണെങ്കിലും ഗൗരവകരമാണ്. തന്റെ അനുഭവപരിചയം കാരണം, വിദഗ്ധനായ ഒരു ഡ്രൈവര്‍ കാറിനെ വ്യത്യസ്തമായി പരിഗണിക്കുകയും ഓടിക്കുകയും ചെയ്യും. ഈ ശീലങ്ങള്‍ കുറച്ചൊക്കെ നൈസര്‍ഗികമാണെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പരിശീലനത്തിലൂടെ നമ്മുടെ ഡ്രൈവിങ് ഏറെ മെച്ചപ്പെടുത്താനും കഴിയും. ക്ലച്ച് താങ്ങി ഓടിക്കില്ല ഒരു മികച്ച ഡ്രൈവര്‍ ഒരിക്കലും ക്ലച്ച് പെഡലില്‍ കാല്‍വെച്ചോ ഭാഗികമായി അമര്‍ത്തിയോ വാഹനം ഓടിക്കില്ല. ഡ്രൈവിങില്‍ ആത്മവിശ്വാസം കുറയുമ്പോഴാണ് പലപ്പോഴും ക്ലച്ചിനെ ആശ്രയിക്കേണ്ടിവരുന്നത്. ക്ലച്ച് ഒന്നുകില്‍ പൂര്‍ണമായി അമര്‍ത്തുകയോ അല്ലെങ്കില്‍ പൂര്‍ണമായും വിച്ഛേദിക്കുകയോ വേണം. ക്ലച്ചില്‍ ചവിട്ടിക്കൊണ്ട് ഓടിക്കുന്നത് ഗിയര്‍ബോക്സിന്റെ അമിതമായ തേയ്മാനത്തിനും കാരണമാകും. തുടക്കക്കാര്‍ പലപ്പോഴും…
Read Moreസ്കോഡ ഓട്ടോ പുതിയ സ്ലാവിയയുടെ ആദ്യ സ്കെച്ചുകള്‍ പുറത്തിറക്കി
നവംബറിലെ ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്കെച്ചുകള്‍ സ്കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡല്‍ 2021-ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച കുഷാക്ക് എസ്.യു.വി.-ക്ക് ശേഷമുള്ളതാണ്. കൂടാതെ അ0 സെഗ്മെന്റിന്റെ പ്രീമിയം മിഡ്സൈസ് സെഡാനാണ് ഇത്. സ്കോഡ ഓട്ടോ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ, ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ മോഡുലാര്‍ ട്രാന്സ്വേര്സ് ടൂള്‍കിറ്റിന്റെ ങഝആഅ0കച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്ലാവിയ, പൂനെയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. രണ്ട് ഡിസൈന്‍ സ്കെച്ചുകളില്‍ ആദ്യത്തേതില്‍ സ്ലാവിയയുടെ മുന്‍ഭാഗവും സിലൗറ്റും ഉള്‍ക്കൊള്ളുന്നു. മോഡലിന്റെ പേര് കമ്പനിയുടെ ആദ്യകാലങ്ങളെ ഓര്‍മിപ്പിക്കുന്നു, സ്ഥാപകരായ വക്ലാവ് ലോറിനും വക്ലാവ് ക്ലെമന്റും 1896 മുതല്‍ വിറ്റ മ്ലാഡ ബോലെസ്ലാവില്‍ എന്ന ആദ്യത്തെ സൈക്കിളുകളുടെ പേരിന് ചെക്ക് ഭാഷയില്‍ മഹത്വം എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിത്രം കാറിന്റെ ലോ ഫ്രണ്ട് സെക്ഷന്‍…
Read Moreകേരളം കാണാന്‍ ഇനി ബോബി ചെമ്മണൂരിന്റെ ‘കേരവാന്‍’
തിരുവനന്തപുരം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് & ട്രാവല്‍സിന്റെ കേരളത്തിലെ ആദ്യത്തെ കാരവന് പുറത്തിറങ്ങി. ശംഖുമുഖം ബീച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവന് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്കുവാനായി കേരള ടൂറിസം വകുപ്പ് അവതരിപ്പിച്ച ‘കേരവാന്‍ കേരള’ പദ്ധതിക്ക് സമൂഹത്തില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡോ. ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗതാഗത വകുപ്പ് മന്ത്രി കാരവന് ഫ്ളാഗ് ഓഫ് ചെയ്തു. ബോബി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ ആദ്യ ബുക്കിംഗ് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി.പി. സ്വാഗതം പറഞ്ഞു. കേരള ടൂറിസം…
Read Moreദുരന്ത ഭൂമിയെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉക്രൈന്
ദുരന്ത ഭൂമിയില്‍ നിന്ന് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള മാറ്റത്തിന്റെ കഥയാണ് ഉക്രൈനിലെ പ്രിപ്യാറ്റ് എന്ന നഗരത്തിന് പറയാനുള്ളത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ദുരന്തം, ചെര്‍ണോബില്‍ ആണവ ദുരന്തം. അതിന്റെ ബാക്കി പത്രമാണ് പ്രിപ്യാറ്റ് എന്ന നഗരം. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ നഗരം. ഇന്ന് പ്രിപ്യാറ്റ് ഉക്രൈന്റെ ഭാഗമാണ്. പ്രിപയറ്റില് സ്ഥിതി ചെയ്ത ചെര്‍ണോബില്‍ ആണവോര്‍ജ പ്ലാന്റിന്റെ നാലാം നമ്പര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മനോഹരമായ ഈ കൊച്ചു നഗരം ഒറ്റ ദിവസം കൊണ്ട് പ്രേത നഗരമായി മാറിയ കഥയാണ് പ്രിപ്യാറ്റിന് പറയാനുള്ളത്. ഇനിയും കുറഞ്ഞത് 20000 വര്‍ഷമെങ്കിലും വേണ്ടി വരും ഈ പ്രദേശം മനുഷ്യവാസം യോഗ്യമാകാന്‍ എന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലതും ഇന്ന് ആ ദുരന്ത ഭൂമി ഒരു ടൂറിസ്റ്റ് സ്പോട്ടാണ്. ഇന്ന് ചെര്‍ണോബിലില്‍ സര്‍ക്കാര്‍ ഡാര്‍ക്ക് ടൂറിസം എന്ന പേരില്‍ ടൂറിസം പ്രൊമോഷനുകള്‍…
Read Moreകുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
നാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ സ്കൂട്ടറിന് മുന്‍പിലൊ Safety belt ഇല്ലാതെ പുറകിലോ തനിച്ചിരുത്തി യാത്ര പോകുന്നത് കഴിയുന്നതും ഒഴിവാക്കണം. മുന്പിലെ വാഹനം ഒന്ന് സഡന്‍ ബ്രേക്ക് ഇട്ടാല്‍ പോലും ആദ്യം ഇടിക്കാന്‍ സാധ്യതയുള്ളത് കുഞ്ഞിന്റെ ശിരസ്സായിരിക്കും. 2019 -ല്‍ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോര്‍ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാല്‍ നമ്മില്‍ പലരും കുട്ടികള്‍ക്കായി ഹെല്‍മെറ്റ് വാങ്ങുന്നതില്‍ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവന് പണയം വയ്ക്കുന്നു. സ്വന്തം കുഞ്ഞിനെ വാഹനത്തിന്റെ ടാങ്കിന്റെ മുകളില്‍ ഇരുത്തി പറപ്പിച്ചു പോകുമ്പോള്‍ സ്വന്തം മൊബൈല്‍ഫോണിന് കൊടുക്കുന്ന കരുതല്‍ പോലും നല്‍കുന്നില്ല എന്നോര്‍ക്കുക. കുട്ടികള്‍ക്ക് ഇണങ്ങുന്ന ഹെല്‍മെറ്റ് നിര്‍ബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി…
Read More